അന്താരാഷ്ട്ര യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളവരുടെ പട്ടികയില്‍ സന ഇർഷാദ് മട്ടുവിനെയും സർക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് വിവരം. കഴിഞ്ഞ മെയ് മാസമാണ് സന്ന ഇർഷാദ് മട്ടൂവിന് പുലിറ്റ്സര്‍ അവാര്‍ഡ് ലഭിച്ചത്. റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ചിത്രങ്ങൾക്കായിരുന്നു പുരസ്കാരം.
ഈ ചിത്രത്തിനാണ് ഡാനിഷ് സിദ്ദിഖിക്ക് പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിത ജീവിതത്തിന്‍റെ ചിത്രം പകര്‍ത്തിയത്തിന് 2018 ലാണ് സിദ്ദിഖിക്ക് ആദ്യമായി പുലിസ്റ്റർ പുരസ്‌കാരം ലഭിക്കുന്നത്. ഡാനിഷ് സിദ്ദിഖിക്ക് പുറമേ ഇന്ത്യയില്‍ നിന്നുള്ള സന്ന ഇർഷാദ് മാറ്റു, അദ്‌നാൻ അബിദി, അമിത് ദവെ എന്നിവർക്കും ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ പുലിസ്റ്റര്‍ പുരസ്ക്കാരം ലഭിച്ചു.
അതേസമയം, തങ്ങളുടെ പോരാളികളാൽ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടുവെന്ന് ആര്‍ക്കും പറയാനാവില്ല. എന്തുകൊണ്ടാണ് അദ്ദേഹം തങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാതിരുന്നതെന്ന് ചോദിക്കുക. താലിബാനുമായി സഹകരിച്ചാല്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുകയുള്ളുവെന്നും താലിബാന്‍ വക്താവ് പറഞ്ഞു.
റിപ്പോർട്ട് അനുസരിച്ച്, അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള യുദ്ധത്തിന്‍റെ ചിത്രം പകര്‍ത്താന്‍ സിദ്ദിഖി അഫ്ഗാൻ നാഷണൽ ആർമി ടീമിനൊപ്പം സ്പിൻ ബോൾഡാക്ക് മേഖലയിലേക്ക് പോയിരുന്നു. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലായിരുന്നു താലിബാൻ. യുദ്ധമേഖലകളിൽ പലായനം തുടരുകയാണ്. ഈ സംഘർഷത്തിൻ്റെ ചിത്രങ്ങൾ റോയിട്ടേഴ്സിനായി പകർത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്. ഇതിനിടയില്‍ നടന്ന ആക്രമണത്തില്‍ ഡാനിഷ് താലിബാന്‍റെ കൈകളില്‍ അകപ്പെട്ടു
യുദ്ധമേഖലയിൽ പ്രവേശിക്കുന്ന ഏതൊരു പത്രപ്രവർത്തകനും തങ്ങളെ അറിയിക്കണം. ആ വ്യക്തിക്ക് ആവശ്യമായ സുരക്ഷാസംവിധാനം ഒരുക്കുകയും ചെയ്യും. തങ്ങളെ അറിയിക്കാതെയാണ് മാധ്യമപ്രവർത്തകർ യുദ്ധമേഖലയിൽ പ്രവേശിച്ചത്. ഇന്ത്യൻ പത്രപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ഞങ്ങൾ ഖേദിക്കുന്നു വെന്നും സാബിനുള്ള മുജാഹിദ് കൂട്ടിച്ചേര്‍ത്തു.
2018-ല്‍ ഡാനിഷ് സിദ്ദിഖി പകര്‍ത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഫോട്ടോ അദ്ദേഹത്തെ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹനാക്കി